മൂന്നാം പാനിപ്പറ്റ് യുദ്ധമെന്ന് പറയുന്നതുപോലെ
കോളജിൽ പഠിക്കുമ്പോഴും ഒരു നോട്ട്ബുക്ക് സംഭവം ഉണ്ടായി. (മൂന്നാം നോട്ട് ബുക്ക് സംഭവം.)
മുകുന്ദ് മാഷിന്റെ ട്യൂഷൻ ക്ലാസ് നടന്നുകൊണ്ടിരിക്കുന്നു. എല്ലാ ദിവസത്തെയും
പ്പോലെ ഹോംവർക്ക് ഉണ്ട്. ഡിഫറെന്റിയേഷൻ ആണ് വിഷയം. ആറോ ഏഴോ പ്രശ്നങ്ങൾ വീട്ടിലേക്ക്
തന്നയക്കും. ഒരു ചോദ്യത്തിന്റെ അതെപ്പോലെയുള്ള ഏഴു ചോദ്യങ്ങൾക്ക് ഉത്തരം എഴുതാൻ ആർക്കും
വലിയ ബുദ്ധിമുട്ടൊന്നും നേരിട്ടിരുന്നില്ല.
ഒരു ദിവസം ക്‌ളാസ് തുടങ്ങിയതും കുട്ടികൾ
എല്ലാവരും ഏഴിലെ ഒരു ചോദ്യം മാത്രം ഡിഫറെന്റിൽ സൊല്യൂഷൻ കണ്ടെത്താൻ കഴിയുന്നില്ലെന്ന്
പറഞ്ഞുകൊണ്ടിരുന്നു. മുകുന്ദ് മാഷ് ഉടനെ ആ കണക്ക് മാത്രം വേഗം ബോർഡിൽ എഴുതാൻ ശ്രമിച്ചു.
എന്നാൽ ഞാൻ ഏതോ സ്വപ്നത്തിലായിരുന്നത് കൊണ്ട് അത്ര ശ്രദ്ധയിലായിരുന്നില്ല. ചില ഷോർഡിങ്ങർ
ഇക്യുവേഷൻ ഉണ്ട്. അതിനൊന്നും സൊല്യൂഷൻ ഇല്ലെന്നു പറഞ്ഞുകൊണ്ട് മുകുന്ദ് സാർ ആ കണക്കിൽ
കൈ വെക്കുന്നത് അവസാനിപ്പിച്ചു. ചില പ്രശ്നങ്ങൾക്ക് സൊല്യൂഷൻ ഇല്ല.
എന്റെ നോട്ട്ബുക്ക് അടുത്തിരുന്ന ജെ.കെയ്ക്ക്
കാണിച്ചു കൊടുത്തു. അയാൾക്ക് വളരെയധികം ആവേശമായി. "സാർ ഇവിടെ ഒരാൾ ഇക്യുവേഷൻ സോൾവ്
ചെയ്തിട്ടുണ്ട്." ഞാൻ ഭവ്യതയോടെ എഴുന്നേറ്റ് നിന്നു. എന്റെ മുഖഭാവം ഇൻ ഹരിഹർ നഗറിൽ
ജഗദിഷ് പറയുന്ന പ്പോലെ "ഞാൻ അല്ല, ഇവൻ പറഞ്ഞിട്ടാണ്..."എന്ന ഭാവം. സംഗതി
ഷോർഡിങ്ങർ ആണ്. അതും മുകുന്ദ് മാഷ് ഉപേക്ഷിച്ച സംഗതി. ക്ലാസ്സിൽ പരസ്യമായി അത് പറയണമോയെന്ന
ചിന്തയും കൂടെ അലട്ടിയിരുന്നു. എഴുതിവെച്ച
വരികളിൽ കൂടുതൽ എന്തെങ്കിലും ചോദിച്ചാൽ ഞാൻ കുഴങ്ങും. ഒരാൾക്കു പോലും എഴുതാൻ കഴിയാത്ത
സൊല്യൂഷൻ ശരിയായി എന്ന് പറയാൻ ഒരു ചമ്മൽ എനിക്കുണ്ടായിരുന്നു. ചമ്മൽ മാത്രമല്ല ഒരു
ഭയവും.
അപ്പോഴാണ് ഞാൻ ഓർത്തത് തലേ ദിവസം വിൻസെന്റ്
മാഷ് , (St .തോമസ് - പഴയ കണക്ക് പുലി, പെങ്ങളുടെ ഭർത്താവ് ഞാൻ ഹോം വർക്ക് ചെയ്യുമ്പോൾ
സഹായിച്ചത് ഓർമ്മ വന്നത്.) എന്നാൽ അന്നേരം എനിക്ക് ആ കണക്കിൽ അത്ര പ്രാധാന്യം തോന്നിയിരുന്നില്ല,
എന്റെ ശ്രദ്ധക്കുറവെന്ന് മാത്രം കരുതിയിരുന്ന കണക്കാണ്. സംഗതിയുടെ കിടപ്പ് ബുദ്ധിമുട്ടുള്ളതായിരുന്നുവെന്ന്
ക്ളാസിലെ അവസ്ഥ കണ്ടപ്പോൾ മാത്രമാണ് മനസിലായത്.
ഏതായാലും പീട്ടുവും ജെ.കെ യും എന്നെ തള്ളി
തള്ളി മുകുന്ദ് മാഷിന്റെ അടുത്തെത്തിച്ച് നോട്ട്ബുക്കിലെ
കണക്ക് വായിച്ചുനോക്കാൻ അപേക്ഷിച്ചു. മുകുന്ദ് മാഷ് വായിച്ചതിനു ശേഷം ഉത്തരം അംഗീകരിച്ചു.
അടുത്ത ദിവസം ക്ലാസ്സിൽ എത്തിയപ്പോൾ ഷോർഡിങ്ങർ
ഇക്യുവേഷൻ സോൾവ് ചെയ്തത് നേരിട്ട് മനസിലാക്കാൻ വിമല കോളേജിലെ ചില സുന്ദരിമാർ അടുത്തെത്തി.
അതിലൊരാൾ അതി തീവ്ര നോട്ടമുള്ള എലിസബത്ത് ചുങ്കത്ത് കുരിശിങ്കൽ ഒരു കുരിശായി എന്റെ
പുസ്തകം തന്നെ ചോദിച്ചു. എന്നാൽ നോട്ട്ബുക്ക് കൊടുക്കാൻ എനിക്ക് മടിയായിരുന്നു. അതിലെ
തോന്നിവാസങ്ങൾ എന്തിനു മറ്റുള്ളവർ കാണണം. അതിൽനിന്ന് രക്ഷപ്പെടാൻ ഞാൻ പെട്ടന്ന് ഒരു
പേപ്പറിൽ എഴുതി തരാമെന്ന് പറഞ്ഞു. എന്നാൽ അങ്ങനെയെന്നായി. അവൾ വിടാൻ ഒരുക്കമല്ലായിരുന്നു.
എന്നാൽ ഞാൻ എഴുതുന്നത് അവൾ നോക്കി നില്ക്കാൻ തുടങ്ങി. എന്റെ കൈകൾ ചെറുതായി വിറയ്ക്കാൻ
തുടങ്ങി. എം.ടി സാറിന് കത്തെഴുതാൻ പേനയെടുത്തപ്പോൾ മാത്രമാണ് പിന്നെ എന്റെ കൈ വിറച്ചിട്ടുള്ളത്.
"അ" എന്ന അക്ഷരം മറന്നുപോയത് പോലെ എല്ലാം മറന്നു. എനിക്ക് കാര്യം മനസിലായി.
അവളോട് സീറ്റിൽ പോയി ഇരിക്കാൻ പറഞ്ഞു. അവൾ തിരിച്ചു പോയതും ഒരു മിനിറ്റിൽ ഇക്യുവേഷൻ
വീണ്ടും എഴുതി അവൾക്ക് കൈമാറി.
കുറച്ച് നേരത്തേക്ക് ക്ലാസ്സിലെ പഠിപ്പ് ഹീറോ ആയതിന് വിൻസെന്റ് മാഷിന്റെ അപ്രതീക്ഷിത വീട് സന്ദർശനത്തിന് നന്ദി.
No comments:
Post a Comment